തിരികെ വന്നാലും

എഴുതിത്തീർത്ത വരികളിലെല്ലാം
ഒരിയ്ക്കൽ കൂടി ചികഞ്ഞു., അവനു വേണ്ടി
പിന്നിട്ട വഴികളിലെല്ലാം തേടി
അവന്റെ നിഴൽ പോലും കാണാനായില്ല.
ഇരുൾ വീണ ഇടനാഴികളിൽ അവന്റെ
കാലൊച്ചകൾക്കായി ഞാൻ കാതോർത്തിരുന്നു.
തുറന്നിട്ട വാതായനങ്ങളിൽ കണ്ണുംനട്ട് അവന്റെ വരവും കാത്ത് ഞാനിരുന്നു.
അതിഥികളനേകം വന്നു, തിരികെ പോയി
അവൻ മാത്രം വന്നില്ല.
തെരുവിലൊരായിരം സൗമ്യമാർ അനുദിനം
വേട്ടയാടപ്പെടുമ്പോൾ പ്രതികരിച്ചിരുന്നവൻ,
ജിഷയ്ക്കായി വിലപിയ്ക്കുന്നതിനു പകരം
അവളർഹിയ്ക്കുന്ന നീതിയ്ക്കായി സധൈര്യം പോരാടിയിരുന്നവൻ,
മരണം കാർന്നുതിന്ന സ്വാതിയ്ക്കായി
കഴിയ്ക്കുന്നതിലൊരു പങ്ക് പകുത്തിരുന്നവൻ,
എന്നെ ഞാനാക്കിയോൻ,
ഞാൻ തന്നെയാണവൻ,
എന്നോ കൈവിട്ടു പോയ എൻ ആത്മാവാണവൻ.

8 thoughts on “തിരികെ വന്നാലും

Leave a comment