പെട്ടെന്നൊരു ദിവസം ഉണർന്നെണീക്കുമ്പോൾ കട്ടിലിനരികിൽ ഒരുകൂട്ടം സ്വയം പ്രഖ്യാപിത രാജ്യസ്നേഹികൾ മുഖം മറച്ചുകൊണ്ട് കാത്തുനിൽക്കുന്നു. നെറ്റിയിലെ നിസ്കാരത്തഴമ്പുകണ്ട് മേലാസകലം ക്രോധമിരച്ചുകയറി അവർ പറയുകയാണ്. ഈ കാറ്റും കടലും കുന്നും പുഴയും ഒന്നും എന്റേതല്ലെന്ന്. ഇവിടെ നിന്നും നാട് വിട്ടു പോകണമെന്ന്. ഞാനെങ്ങോട്ട് പോവണമെന്നവരോട് തിരിച്ചു ചോദിച്ചു. വന്നിടത്തേക്ക് തിരിച്ചു പോവാൻ അവരാക്രോശിച്ചു. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചു ചേക്കേറാൻ എനിക്കുമതിയായ ആഗ്രഹമുണ്ടെന്ന് ഞാനവരോട് പറഞ്ഞു. വാശിയോടവരെന്റെ മുടിയിൽ കടന്നുപിടിച്ചാഞ്ഞു തള്ളി. കൂട്ടത്തിലൊരുവന്റെ മുഖപടം കാറ്റിൽ ഊർന്നുവീണപ്പോൾ ഞെട്ടിത്തരിച്ചു […]

Read More